നമ്മള്‍ യാത്ര തുടങ്ങുന്നു, കണ്ണൂര്‍ ആകുന്ന രാഷ്ട്രീയ തലസ്ഥാനത്ത് നിന്നും തെയ്യങ്ങളുടെയും തിറകളുടെയും നാട്ടിലൂടെ, കൈത്തറിയുടെയും കൈക്കരുത്തിന്റെയും നാട്ടിലൂടെ... കേരളത്തിന്റെ വടക്കേ അറ്റത്ത് നിന്ന് രണ്ടാമത് സ്ഥിതി ചെയുന്ന കണ്ണൂരിനു പറയാന്‍ ഒരുപാടുണ്ട്... കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ കണ്ണൂര്‍ എന്നും ഒരു ചെങ്കോട്ട ആയിരുന്നു.എന്നാല്‍ രാഷ്ട്രീയകാലാവസ്ഥകള്‍ക്ക് അനുസരിച്ച് ചില സമയങ്ങളില്‍ ചില സ്ഥലങ്ങളില്‍ കണ്ണൂര്‍ മാറികൊണ്ട് ഇരുന്നു. ജില്ലയുടെ തെക്ക് പടിഞ്ഞാറ് ഭാഗങ്ങൾ പരമ്പരാഗത ഉത്തരകേരള സംസ്കാരം നിലനിർത്തുമ്പോൾ, കിഴക്കൻ പ്രദേശങ്ങൾ മധ്യകേരളത്തിൽ നിന്നും കുടിയേറിയ തിരുവതാംകൂര്‍ സംസ്കാരം പുലർത്തുന്നു. വടക്കുഭാഗത്ത് കാസര്‍ഗോഡ് ജില്ലയും, കര്‍ണ്ണാടക സംസ്ഥാനവും, കിഴക്കുഭാഗത്ത് കര്‍ണ്ണാടക സംസ്ഥാനവും വയനാട് ജില്ലയും, തെക്കുഭാഗത്ത് വയനാട്, കോഴിക്കോട് ജില്ലകളും, പടിഞ്ഞാറുഭാഗത്ത് അറബിക്കടലും കണ്ണൂരിനെ വേര്‍തിരിച്ച് നിറുത്തി. കേരളത്തിന്റെ മൊത്തം വിസ്തൃതിയുടെ 7.6% ഉള്ള കണ്ണൂരില്‍ പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിക്കൂര്‍, കണ്ണൂര്‍, എടക്കാട്, തലശ്ശേരി, കൂത്തുപറമ്പ്, ഇരിട്ടി, പേരാവൂര്‍ എന്നിങ്ങനെ 9 ബ്ളോക്കുപഞ്ചായത്തുകളാണ് ഉള്ളത്. 81 ഗ്രാമപഞ്ചായത്തുകളും 129 വില്ലേജുകളും സ്ഥിതി ചെയുന്ന കണ്ണൂരില്‍ 6 മുനിസിപ്പാലിറ്റികളുംഉണ്ട് എന്നത് കണ്ണുരിന്റെ വികസനസ്വപങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. തീരപ്രദേശവും, വനപ്രദേശങ്ങളും, മലനാടും, ഇടമലനാടും എല്ലാം ഇടകലര്‍ന്ന ഈ ദൈവത്തിന്റെ സ്വന്തം നാട്ടിലേയ്ക്ക് ഒരു യാത്ര...
കണ്ണന്റെ ഊരും അല്ലെങ്കില്‍ കാനനംപുഴ ഒഴുകിയ കാനത്തൂര്‍ ഗ്രാമവുംകണ്ണൂര്‍ആയിമാറി എന്നവിശ്വാസം ഇന്ന് നിലനിന്നുപോരുന്നു. അതിനിടെ വിസ്മരിക്കപെട്ട് ചില അറിവുകളിലെയ്ക്ക് കണ്ണോടിച്ചതിനു ശേഷം യാത്ര ആരംഭിക്കാം. പ്രാചീന കാലത്തെ നൗറ എന്ന തുറമുഖം കണ്ണൂർ ആണെന്നാണ് ചരിത്രകാരന്മാർ പലരും വിശ്വസിക്കുന്നത്. കണ്ണൂർ പട്ടണത്തിന്റെ ആധുനിക ചരിത്രം തുടങ്ങുന്നത് പോർച്ചുഗീസുകാർ മലബാറിൽ പ്രവേശിച്ചതോടുകൂടിയാണ്. കച്ചവടാവശ്യത്തിനായി കോഴിക്കോട് വന്ന വാസ്കോ ഡ ഗാമ 1498ൽ കണ്ണൂരിൽ വന്നു. അതിനു മുമ്പെ അറബികളുമായിട്ടായിരുന്നു പ്രധാന കച്ചവടങ്ങൾ നടന്നിരുന്നത്. അക്കാലത്ത് കോലത്തിരി രാജവംശമായിരുന്നുകണ്ണൂര്‍. ക്രിസ്തുവർഷം 1500നുശേഷം കണ്ണൂർ ഇംഗ്ലീഷുകാരുടെ കച്ചവട സങ്കേതമായി മാറി.
കണ്ണന്റെ ഊരും അല്ലെങ്കില്‍ കാനനംപുഴ ഒഴുകിയ കാനത്തൂര്‍ ഗ്രാമവുംകണ്ണൂര്‍ആയിമാറി എന്നവിശ്വാസം ഇന്ന് നിലനിന്നുപോരുന്നു. അതിനിടെ വിസ്മരിക്കപെട്ട് ചില അറിവുകളിലെയ്ക്ക് കണ്ണോടിച്ചതിനു ശേഷം യാത്ര ആരംഭിക്കാം. പ്രാചീന കാലത്തെ നൗറ എന്ന തുറമുഖം കണ്ണൂർ ആണെന്നാണ് ചരിത്രകാരന്മാർ പലരും വിശ്വസിക്കുന്നത്. കണ്ണൂർ പട്ടണത്തിന്റെ ആധുനിക ചരിത്രം തുടങ്ങുന്നത് പോർച്ചുഗീസുകാർ മലബാറിൽ പ്രവേശിച്ചതോടുകൂടിയാണ്. കച്ചവടാവശ്യത്തിനായി കോഴിക്കോട് വന്ന വാസ്കോ ഡ ഗാമ 1498ൽ കണ്ണൂരിൽ വന്നു. അതിനു മുമ്പെ അറബികളുമായിട്ടായിരുന്നു പ്രധാന കച്ചവടങ്ങൾ നടന്നിരുന്നത്. അക്കാലത്ത് കോലത്തിരി രാജവംശമായിരുന്നുകണ്ണൂര്‍. ക്രിസ്തുവർഷം 1500നുശേഷം കണ്ണൂർ ഇംഗ്ലീഷുകാരുടെ കച്ചവട സങ്കേതമായി മാറി.
No comments:
Post a Comment