സെന്റ് ആഞ്ചലോസ് കോട്ടയില്‍നിന്നും നമ്മള്‍ യാത്ര തുടരുന്നു, കേരളത്തിലെ ഏക മുസ്ലിം രാജവംശം ആയ അറക്കല്‍ രാജവംശത്തിന്റെ ആസ്ഥാനമായ അറക്കല്‍ കെട്ട് ആണ് ഇന്നത്തെ നമുടെ ആദ്യ ലക്‌ഷ്യം. ആം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കണ്ണൂരിലെ മുസ്ലിം രാജാവായിരുന്ന അലി രാജ ഡച്ചുകാരിൽനിന്നും 1663ൽ വാങ്ങിയ കൊട്ടാരമാണ് അറക്കൽ കൊട്ടാരം അഥവാ അറക്കല്‍ കെട്ട്. ആൺ പെൺ ലിംഗ വ്യത്യാസമില്ലാതെ ഭരണം കൈമാറിയിരുന്ന ചുരുക്കം ചില രാജവംശങ്ങളില്‍ ഒന്നാണ് അറക്കല്‍ എന്നത്, ഈ രാജകുടുംബത്തെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തം ആക്കുന്നു. സ്വന്തം നാട്ടിലാണെങ്കിലും ഒരു മുത്തശി കഥയില്‍ മാത്രം നിറഞ്ഞു നില്‍ക്കുന്നു അറക്കല്‍ കെട്ട് ചിലര്‍ക്ക്.എന്നാല്‍ അതിന്റെ ചരിത്രപ്രാധാന്യം മനസിലാക്കാന്‍ ഇന്നത്തെ തലമുറയ്ക്ക് ആകുന്നില്ല എന്ന് നിസമശയം പറയാം. വില്യം ലോഗന്റെ മലബാര്‍ മാനുവലിലും ഇതേ പറ്റി പരാമര്‍ശം ഉണ്ട്. അന്നത്തെ അറക്കല്‍ ദര്‍ബാര്‍ ഹാളും ഓഫീസും ഒക്കെ ഇന്ന് പുരാവസ്തു വകുപ്പ് മ്യൂസിയം ആക്കി മാറ്റി പുനരുധരിച്ചിരിക്കുന്നു. 400-ഉം 200-ഉം വര്‍ഷം പഴക്കം ഉള്ള ഉരുപ്പടികളിലും അറക്കല്‍ രാജവംശത്തിന്റെ പ്രൌഡി വിളിച്ചോതുന്ന രേഖകളിലും വസ്തുക്കളിലും ഒരു ചരിത്രന്വേഷിയുടെ കണ്ണുകള്‍ ഉടക്കിപോയില്ലെങ്കിലെ അതിശയം ഉള്ളു.
ആദ്യത്തെ അറക്കല്‍ ബിബിയുടെ ഓര്‍മയ്ക്ക് കാലാകാലങ്ങള്‍ ആയി കത്തിച്ച് വെച്ചിരുന്ന തമ്പുരാട്ടി വിളക്കും അതിന്റെ പിന്നിലെ വിശ്വാസങ്ങളും ഇന്നത്തെ കാലഘട്ടത്തിന്റെ കണ്ണില്‍ വെറും വില കുറഞ്ഞ ആചാരങ്ങള്‍ മാത്രം. ഈ വിളക്ക് അണഞ്ഞാല്‍ അത് ലോകാവസാനം ആണെന്ന് ഒക്കെ വിശ്വസിച്ച് പോന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു. റോഡരികില്‍ ഉള്ള പല കെട്ടിടങ്ങളും അറക്കല്‍ കെട്ടിന്റെ ഭാഗം തന്നെ ആണ് ഇത് ഇന്നാകട്ടെ മീന്‍ കൂടകള്‍ വെക്കാനുള്ള സംഭരണ ശാല ആണ്. കേരളത്തിന്റെ ഏക മുസ്ലിം രാജവംശത്തിന്റെ ഇപ്പോള്‍ ഉള്ള തിരുശേഷിപ്പുകളിലും ആ ജീര്‍ണത തന്നെ ആണ് അവശേഷിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥ വൃന്ദങ്ങള്‍ കാണിക്കുന്ന ഈ കെടുകാര്യസ്തത, ചരിത്രത്തോട് ഉള്ള അനാദരവ് ആയി മാത്രമേ കാണാന്‍ ഒക്കൂ. കണ്ണൂര്‍ സന്ദര്‍ശിക്കുന്ന ഏതൊരു ചരിത്രന്വേഷിയുടെയും കണ്ണുകള്‍ ആദ്യം എത്തുക ഈ കൊട്ടാര വാതില്‍ക്കല്‍ ആയിരിക്കും. ഇന്ന് ഇവിടം അറിയപ്പെടുന്ന ഒരു
മ്യൂസിയങ്ങളില്‍ ഒന്നാണ്. മറ്റൊരു അത്ഭുതപെടുത്തുന്ന വസ്തുത ബ്രിട്ടീഷ് ഇന്ത്യ സര്‍ക്കാര്‍ അറക്കലിനു നല്‍കിയിരുന്ന മാലിഖാന്‍ (പാരമ്പര്യ പെന്‍ഷന്‍) ഇന്നും ഭാരത സര്‍ക്കാര്‍ നല്‍കുന്നു എന്നതാണ്. ഒടുവില്‍ ഇപ്പോഴത്തെ അറക്കല്‍ ആദിരാജാ സൈനബ ആയിഷ ബിബിയുടെ കൊട്ടാരത്തില്‍ നിന്നും നമ്മള്‍ യാത്ര ആകുന്നു, സൂര്യഗോളത്തെ പാതി വിഴുങ്ങിയ അറബികടല്‍ നമ്മെ നോക്കി ഗരജിക്കുന്നു...
എപ്പോഴെങ്കിലും ഒരിക്കല്‍ നിങ്ങളും ഇവിടേയ്ക്ക് വരൂ... ചരിത്രത്തിന്റെ എടുകളിലൂടെ സഞ്ചരിക്കാന്‍... നമ്മള്‍ അറിയാത്ത , നമ്മളെഅറിയാത്ത ഒരുപാടു പേരുടെയും കാലടിപ്പാടുകള്‍ വീണ ഒരു മണല്‍ പരപ്പിലെയ്ക്ക്
നാളെ യാത്രയാകാം......
ഫയല്‍ ചിത്രം നിലം പൊത്തിയ അറക്കല്‍ കൊട്ടാരത്തിന്റെ ഒരു ഭാഗം
കണ്ണൂര്‍ നഗരത്തില്‍ നിന്നും 3 കിലോ മീറ്റര്‍ മാറി സ്ഥിതി ചെയുന്നു ഈ ചരിത്ര സ്മാരകം
ആദ്യത്തെ അറക്കല്‍ ബിബിയുടെ ഓര്‍മയ്ക്ക് കാലാകാലങ്ങള്‍ ആയി കത്തിച്ച് വെച്ചിരുന്ന തമ്പുരാട്ടി വിളക്കും അതിന്റെ പിന്നിലെ വിശ്വാസങ്ങളും ഇന്നത്തെ കാലഘട്ടത്തിന്റെ കണ്ണില്‍ വെറും വില കുറഞ്ഞ ആചാരങ്ങള്‍ മാത്രം. ഈ വിളക്ക് അണഞ്ഞാല്‍ അത് ലോകാവസാനം ആണെന്ന് ഒക്കെ വിശ്വസിച്ച് പോന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു. റോഡരികില്‍ ഉള്ള പല കെട്ടിടങ്ങളും അറക്കല്‍ കെട്ടിന്റെ ഭാഗം തന്നെ ആണ് ഇത് ഇന്നാകട്ടെ മീന്‍ കൂടകള്‍ വെക്കാനുള്ള സംഭരണ ശാല ആണ്. കേരളത്തിന്റെ ഏക മുസ്ലിം രാജവംശത്തിന്റെ ഇപ്പോള്‍ ഉള്ള തിരുശേഷിപ്പുകളിലും ആ ജീര്‍ണത തന്നെ ആണ് അവശേഷിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥ വൃന്ദങ്ങള്‍ കാണിക്കുന്ന ഈ കെടുകാര്യസ്തത, ചരിത്രത്തോട് ഉള്ള അനാദരവ് ആയി മാത്രമേ കാണാന്‍ ഒക്കൂ. കണ്ണൂര്‍ സന്ദര്‍ശിക്കുന്ന ഏതൊരു ചരിത്രന്വേഷിയുടെയും കണ്ണുകള്‍ ആദ്യം എത്തുക ഈ കൊട്ടാര വാതില്‍ക്കല്‍ ആയിരിക്കും. ഇന്ന് ഇവിടം അറിയപ്പെടുന്ന ഒരു
മ്യൂസിയങ്ങളില്‍ ഒന്നാണ്. മറ്റൊരു അത്ഭുതപെടുത്തുന്ന വസ്തുത ബ്രിട്ടീഷ് ഇന്ത്യ സര്‍ക്കാര്‍ അറക്കലിനു നല്‍കിയിരുന്ന മാലിഖാന്‍ (പാരമ്പര്യ പെന്‍ഷന്‍) ഇന്നും ഭാരത സര്‍ക്കാര്‍ നല്‍കുന്നു എന്നതാണ്. ഒടുവില്‍ ഇപ്പോഴത്തെ അറക്കല്‍ ആദിരാജാ സൈനബ ആയിഷ ബിബിയുടെ കൊട്ടാരത്തില്‍ നിന്നും നമ്മള്‍ യാത്ര ആകുന്നു, സൂര്യഗോളത്തെ പാതി വിഴുങ്ങിയ അറബികടല്‍ നമ്മെ നോക്കി ഗരജിക്കുന്നു...
എപ്പോഴെങ്കിലും ഒരിക്കല്‍ നിങ്ങളും ഇവിടേയ്ക്ക് വരൂ... ചരിത്രത്തിന്റെ എടുകളിലൂടെ സഞ്ചരിക്കാന്‍... നമ്മള്‍ അറിയാത്ത , നമ്മളെഅറിയാത്ത ഒരുപാടു പേരുടെയും കാലടിപ്പാടുകള്‍ വീണ ഒരു മണല്‍ പരപ്പിലെയ്ക്ക്
നാളെ യാത്രയാകാം......
ഫയല്‍ ചിത്രം നിലം പൊത്തിയ അറക്കല്‍ കൊട്ടാരത്തിന്റെ ഒരു ഭാഗം
കണ്ണൂര്‍ നഗരത്തില്‍ നിന്നും 3 കിലോ മീറ്റര്‍ മാറി സ്ഥിതി ചെയുന്നു ഈ ചരിത്ര സ്മാരകം



No comments:
Post a Comment